Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Changanassery

Kottayam

ചങ്ങനാശേരി തിരിച്ചുപിടിച്ച് യുഡിഎഫ്, വിനു ജോബിന് ചരിത്ര വിജയം

ചങ്ങനാശേരി: 2021ല്‍ കൈവിട്ടുപോയ ചങ്ങനാശേരി തിരിച്ചുപിടിച്ച് യുഡിഎഫിന്‍റെ മധുരപ്രതികാരം. കേരള കോണ്‍ഗ്രസ് അംഗം വിനു ജോബിന് ചരിത്രവിജയം. സിറ്റിംഗ് എംഎല്‍എയും കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാരസമിതി അംഗവുമായ ജോബ് മൈക്കിളിനെ പരാജയപ്പെടുത്തിയാണ് വിനു ജോബ് ചങ്ങനാശേരിയില്‍ വെന്നിക്കൊടി പാറിച്ചത്.

വിനുവിന്‍റെ വിജയത്തിലൂടെ ചങ്ങനാശേരി കോട്ട വീണ്ടും യുഡിഎഫിന്‍റേതായി. പിണറായി സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ തരംഗമാണ് ജോബ് മൈക്കിളിനെ വീഴ്ത്തി ചങ്ങനാശേരിയില്‍ വിനു ജോബിന് അട്ടിമറി വിജയം നേടിക്കൊടുത്തത്.

നിയോജക മണ്ഡലത്തിൽ ആകെയുള്ള 162885 വോട്ടുകളിൽ പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ 120618 എണ്ണമാണ് പോൾ ചെയ്തത്. വിനു ജോബിന് 55991 വോട്ടുകളും ജോബ് മൈക്കിളിന് 47623 വോട്ടുകളും ബി. രാധാകൃഷ്ണ മേനോന് 14803 വോട്ടുകളും ലഭിച്ചു. ഭൂരിപക്ഷം 8368.

പത്തുവര്‍ഷക്കാലം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന വിനു ജോബ് ഇപ്പോൾ ജില്ലാ പഞ്ചായത്ത് അംഗമാണ്. വിദ്യാര്‍ഥി രാഷ്‌ട്രീയം മുതല്‍ വിനു ജോബ് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം പ്രവര്‍ത്തകനായിരുന്നു. എന്നാൽ, ഡോ.കെ.സി. ജോസഫ് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോൾ വിനു ജോബ് ആ പാര്‍ട്ടിയിലായി.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഏതാനും മാസംമുമ്പ് ബ്ലോക്ക് പഞ്ചായത്തംഗം രാജിവച്ച വിനു ജോബ് കേരള കോണ്‍ഗ്രസിൽ തിരിച്ചെത്തി. തുടർന്ന് ജില്ലാപഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാർഥിയായി. എല്‍ഡിഎഫിലെ മഞ്ജു സുജിത്തിനെ 736 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
ഇതോടെയാണ് കേരള കോണ്‍ഗ്രസിന്‍റെ സീറ്റായ ചങ്ങനാശേരിയില്‍ വിനു ജോബിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ഈ തീരുമാനത്തിന് ചങ്ങനാശേരിയിലെ കോണ്‍ഗ്രസ് നേതൃത്വം പച്ചക്കൊടി കാട്ടുകയായിരുന്നു. തുടർന്ന് യുഡിഎഫ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് വിനു ജോബിനെ വിജയത്തിലെത്തിച്ചത്. സര്‍ക്കാര്‍ വിരുദ്ധ തരംഗവും നിയോജകമണ്ഡലത്തിലെ മാടപ്പള്ളി പഞ്ചായത്തിലൂടെയുള്ള കടന്നുപോകുന്ന നിർദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിയും യുഡിഎഫ് വിജയത്തിന് അനുകൂല ഘടകമായി.

അഞ്ചു വര്‍ഷത്തെ ഇടവേള;വീണ്ടും യുഡിഎഫ്

1980 മുതല്‍ ഒമ്പതുതവണ തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് സ്ഥാപകനേതാവ് കൂടിയായ സി.എഫ്. തോമസാണ് ചങ്ങനാശേരിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. സി.എഫിന്‍റെ മരണശേഷം 2021 മേയില്‍ നടന്ന തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് ജോബ് മൈക്കിള്‍ ചങ്ങനാശേരിയുടെ ജനപ്രതിനിധിയായത്.

ആയിരംകോടി രൂപയുടെ വികസന പദ്ധതികള്‍ നിരത്തിയാണ് രണ്ടാംതവണ ജോബ് മൈക്കിള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും സര്‍ക്കാര്‍ വിരുദ്ധ തരംഗത്തില്‍ ജോബ് മൈക്കിള്‍ കടപുഴകി. വിനു ജോബിന്‍റേത് പേയ്‌മെന്‍റ് സീറ്റാണെന്ന വലിയ ചര്‍ച്ച നിയോജകമണ്ഡലത്തില്‍ ഉയര്‍ത്തിവിട്ടെങ്കിലും ഇതൊന്നും ജനം ചെവിക്കൊണ്ടില്ല.

എ.എം. കല്യാണകൃഷ്ണന്‍ നായര്‍, എന്‍. ഭാസ്‌കരന്‍ നായര്‍, കെ.ജി.എന്‍. നമ്പൂതിരിപ്പാട്, കെ.ജെ. ചാക്കോ, സി.എഫ്. തോമസ്, ജോബ് മൈക്കിള്‍ എന്നിവര്‍ക്കുശേഷമാണ് വിനു ജോബ് കുഴിമണ്ണില്‍ ചങ്ങനാശേരിയുടെ ജനപ്രതിനിധിയായി നിയമസഭയില്‍ എത്തുന്നത്.

ചങ്ങനാശേരിയിലെ ലീഡ് നില
കുറിച്ചി: എൽഡിഎഫ് - 987
വാഴപ്പള്ളി: യുഡിഎഫ് - 2,163
മാടപ്പള്ളി: യുഡിഎഫ് - 3,375
തൃക്കൊടിത്താനം: യുഡിഎഫ് - 680
ചങ്ങനാശേരി: യുഡിഎഫ് - 1,502
പായിപ്പാട്: യുഡിഎഫ് - 988

District News

മാമ്മൂട്-വെങ്കോട്ട റോഡ് ചെളിക്കുളം; വാഴനട്ട് കോണ്‍ഗ്രസ് പ്രതിഷേധം

മാടപ്പള്ളി: തകര്‍ന്നടിഞ്ഞ് യാത്ര ദുഷ്‌കരമായ മാമ്മൂട് -വെങ്കോട്ട റോഡിന്‍റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. 


 ഡിസിസി നിര്‍വാഹകസമിതി അംഗം ആന്‍റണി കുന്നുംപുറം റോഡിലെ കുഴിയില്‍ വാഴ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ബാബു കുരീത്ര അധ്യക്ഷത വഹിച്ചു. 


യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോബിച്ചന്‍ കണ്ണമ്പള്ളി, പി.എം. ഷെഫീഖ്, പി.എം. മോഹനന്‍പിള്ള, സണ്ണി എത്തയ്ക്കാട്ട്, ജസ്റ്റിന്‍ പാറുകണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

രാഷ്‌ട്രീയ, ഭരണ രംഗങ്ങളില്‍ ചെറുപ്പക്കാര്‍ കടന്നുവരണം: മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി: രാഷ്‌ട്രീയ, ഭരണ രംഗങ്ങളില്‍ പ്രബുദ്ധരും പ്രഗത്ഭരുമായ ചെറുപ്പക്കാര്‍ കടന്നുവരണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് എക്‌സലന്‍ഷ്യ സീസണ്‍ -3 മെറിറ്റ് അവാര്‍ഡ്-2025 വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. അതിരൂപത പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.

അതിരൂപതാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല അനുമോദനസന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, ടോമിച്ചന്‍ അയ്യരുകുളങ്ങര, കുഞ്ഞ് കളപ്പുര, ഷിജി ജോണ്‍സണ്‍, രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ജോര്‍ജുകുട്ടി മുക്കത്ത്, റോസിലിന്‍ കുരുവിള, സെബാസ്റ്റ്യന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

District News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! പെരുന്പനച്ചിയിൽ ഓട നിര്‍മിച്ച് റോഡ് തുറന്നയുടനെ, ജല അഥോറിറ്റി വക കുഴിക്കൽ

ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പെരുമ്പനച്ചിയിലെ ഓട നിര്‍മാണം കഴിഞ്ഞ് റോഡ് തുറന്നയുടനെ ജല അഥോറിറ്റി പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കുഴിക്കല്‍ തുടങ്ങി. പൊട്ടിയ പൈപ്പിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനും വേണ്ടിയാണ് വിചിത്രമായ റോഡ് പൊളിക്കല്‍ നടക്കുന്നത്.

പെരുമ്പനച്ചി-തോട്ടയ്ക്കാട് റോഡിന്‍റെ തുടക്കത്തില്‍ വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ഓടനിര്‍മാണം നടത്തിയതിനെതിരേ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അധികാരികള്‍ ഇടപെട്ടാണ് ഓടനിര്‍മാണം പൂര്‍ത്തീകരിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി റോഡ് തുറന്നുകൊടുത്തതിനു പിന്നാലെ റോഡ് വീണ്ടും പൊളിച്ചത് പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അഥോറിറ്റിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

പൈപ്പ് സ്ഥാപിക്കുന്നതിനായി 300 മീറ്ററോളം ദൂരമാണ് കുത്തിപ്പൊളിച്ചത്. തെങ്ങണ-പെരുമ്പനച്ചി ഭാഗത്തേക്കുള്ള ജലവിതരണം ഭാഗികമായി തടസപ്പെടുമെന്നും ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

ഓടയുടെ വശത്തെ കോണ്‍ക്രീറ്റിംഗിനു മുന്നോടിയായി പുതിയ പൈപ്പ് ഇടാനാണ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിനും അവരുടെ കരാറുകാരനും മുന്നറിയിപ്പ് നല്‍കിയിരുന്നതായും ജല അഥോറിറ്റി പറയുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ കോണ്‍ക്രീറ്റിംഗ് നടത്തിയതാണ് പ്രശ്‌നമായതെന്നാണ് ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Latest News

Corehub Up